പ്രണയിക്കുന്നവര്‍ , പ്രണയിക്കപ്പെടുന്നവര്‍, പ്രണയം കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ ... ഇവരെല്ലാം ആഘോഷിക്കുവാന്‍ ഇഷ്ടപെടുന്ന സുദിനം. ഫെബ്രുവരി പതിനാല്...വാലെന്ടീയ്ന്‍സ് ദിനം.
എല്ലാ നിറങ്ങളും രക്തവര്‍ണ്ണമുള്ള പനിനീര്‍ പുഷ്പങ്ങളായി മാത്രമായി മാറുന്ന ഈ ദിനത്തില്‍ നിലാവിന്റെ പരിശുദ്ധിയും മഞ്ഞുത്തുള്ളിയുടെ നിര്‍മ്മലതയുമുള്ള പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ !!!!
ദുബായില്‍ നിന്ന് ആദ്യത്തെ ഒഴിവുകാലത്തിനു നാട്ടില്‍ പോയപ്പൊഴാണു സുഹൃത്തുക്കള്‍ പറഞ്ഞ് “ആടുജീവിതം” എന്ന പുസ്തകത്തെ പറ്റി അറിഞ്ഞത്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ താന്‍ പരിചയപ്പെട്ട നജീബ് എന്ന നിര്‍ഭാഗ്യകരനായ പ്രവാസിയുടെ ജീവിതത്തിലനുഭവിക്കേണ്ടി വന്ന യാതനകളുടെ പുസ്ത്കാവിഷ്കാരമാണു “ആടുജീവിതം”. ശരിക്കും പറഞ്ഞാൽ ഹൃദയം തകര്‍ന്നു പോകുന്ന വിധത്തിലുള്ള അനുഭവങ്ങള്‍. നിറകണ്ണുകളോടെ മാത്രമെ നമുക്കീ പുസ്തകം വായിച്ചു മുഴുവനാക്കാന്‍ സാധിക്കൂ.
ഗള്ഫ് എന്നാല്‍ സൌഭാഗ്യങ്ങളുടെ സ്വപ്നഭൂമി മാത്രമല്ലെന്ന യാധാര്‍ത്യം ഏവരും ഉള്‍ക്കൊണ്ടേ മതിയാവൂ. അരപ്പട്ടിണി കിടന്ന് കടലുകള്‍ക്കക്കരെയുള്ള പ്രിയപ്പെട്ടവര്‍ക്ക് സാധിക്കുമ്പോഴൊക്കെ പണമയച്ച് അവരുടെ ആ സന്തോഷം മനക്കണ്ണില്‍ കാണാന്‍ പെടാപ്പാട് പെടുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫില്‍ ജീവിച്ചു മരിക്കുന്നു. പുസ്തകത്തിന്‍റെ ഉപതലവാചകത്തില്‍ പറയുന്ന പോലെ “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകദകള്‍ മാത്രാമാണു.” അന്വര്‍ത്തമായ വരികള്‍. കയ്പ് കുടിച്ചാല്‍ മാത്രമെ കയ്പെന്താണെന്നറിയൂ.
മലയാളത്തിലെ മഹത്തരമായ സൃഷ്ടി എന്നൊരിക്കലും പറയാന്‍ കഴിയില്ലെങ്കിലും, മനുഷ്യത്വമുള്ളവറ് വായിച്ചിരിക്കേണ്ട കൃതി എന്നു ഞാന്‍ പറയും. നജീബിന്‍റെ ജീവിതം നിങ്ങളും അറിഞ്ഞിരിക്കണം…മരുഭൂമിയുടെ കൊടുംചൂട് നിങ്ങളും ആ വരികളിലൂടെ അറിഞ്ഞിരിക്കണം…തീറ്ച്ചയായും അഭിന്ദനമറ്ഹിക്കുന്ന എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞ പോലെ മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും “ആടുജീവിതം” സമറ്പ്പിക്കാം.
വേങ്ങശ്ശേരി ക്ഷേത്രം, പടിഞ്ഞാറങ്ങാടി - പാലക്കാട് ജില്ല
ഭൂമിയിലും ആകാശത്തും നിറക്കാഴ്ചകള്‍ ഒരുമിച്ചു തെളിയുന്ന അപൂര്‍വ ദൃശ്യത്തിനു സാക്ഷിയാവുക എന്നത് ഒരു ഭാഗ്യമാണ്. സർവേശ്വരനു പ്രത്യേക മതമോ ജാതിയോ ഇല്ല. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കുന്നിടമാണ് ശ്രീകോവിൽ. അവിടെ നിൽക്കുമ്പോൾ നമ്മിൽ നിറയുന്ന അനുകൂല ഊർജ്ജം പ്രതിസന്ധികളെ നേരിടാനുദകുന്നു. എനിക്കു വ്യക്തിപരമായി വീണ്ടും വീണ്ടും വരാൻ ഇഷ്ടം തോന്നുന്നിടമാണിത്. എൻറ കാമറ കണ്ണുകൾ ഒപ്പിയെടുത്ത ഈ അപൂർവ്വ ദൃശ്യം നിങ്ങൾക്കായ് പങ്കുവെക്കുന്നു.
എൻറ പിറന്നാൾ… ഓർമ്മകൾ കൊണ്ടു പൊതിയുന്ന ഒരു ദിവസമാണു അത്. ആൾക്കൂട്ടത്തിലും നമ്മളെ തനിച്ചാക്കാൻ മാത്രം അത്ഭുതം കാണിക്കാൻ കഴിവുള്ള ഓർമ്മകളിൽ നിന്നും രക്ഷപ്പെടാൻ, കഴിഞഞ 3 വർഷമായിട്ട് ഞാൻ പിറന്നാൾ ദിനത്തിൽ കേരളത്തിൽ ഉണ്ടാവാറില്ല .
2009ലും 2010ലും ഞാൻ മൂകാംബികാ ദേവീ സന്നിധിയിലായിരുന്നു അന്നത്തെ പിറന്നാൾ ദിനങ്ങ്ള് ചെലവഴിച്ചത്. ഇന്നിപ്പൊൾ ഒരു പ്രവാസിയുടെ കുപ്പായത്തിലായപ്പോൾ അകലെ സ്വപ്നങൾ കൂടുക്കൂട്ടിയ ദുബായിയുടെ മരുപ്പച്ചയിലുമായി 2011ലെ പിറന്നാൾ (ഏപ്രിൽ 13, 2011).
ഏറെ സന്തോഷകരമെന്നു പറയട്ടെ, ജീവിതത്തിലെ എറ്റവും അവിസ്മരണീയമായിരുന്നു ഈ പിറന്നാൾ. എൻറെ ഇവിടുത്തെ റൂം മേറ്റ്സും, സുഹ്രുത്തുക്കളും രാത്രി 12 മണിക്കു തന്നെ വലിയ ഒരു അത്ഭുതമൊരുക്കി. അവർ എന്നൊടു പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്ത് എന്നെ വിളിച്ചു കൊണ്ടു വന്നു. ഞാൻ ഞെട്ടി, സന്തോഷം കൊണ്ടു കണ്ണു നിറഞു. കേക്ക്, മെഴുകുതിരി, ഹാപ്പി ബർത്ത്ഡേ അലയൊലികൾ അങ്ങ്നെ എല്ലാം അവർ എനിക്കായി ഒരുക്കിയിരുന്നു. സന്തോഷാസ്രുക്കളോടെ ഞാൻ ജീവിതത്തിലാദ്യമായി എൻറെ പിറന്നാളിന്റെ അന്നു മെഴുകുതിരി ഊതി, കേക്ക് മുറിച്ചു. ഏവർക്കും വീതം വെച്ചതിനു ശേഷം പിന്നെ കേക്ക് കൊണ്ടു പരസ്പരം മുഖത്തു പൊത്തലായി. എല്ലാരുടെ മുഖവും ഹോളിവുഡ് സിനിമയിലെ പ്രേതങ്ങളുടേതു പൊലെ ആയി. അനീഷ്, സിറാജ്, റഹി, നിഫിൻ, നയാഫ് ഇവരെല്ലാരും കൂടിയാണു ഈ സന്തോഷം എനിക്കായി ഒരുക്കിയത്. സുഹുർത്തുക്കളെ…എറെ സന്തോഷമുണ്ട്, നന്ദി പറയാൻ വാക്കുകളില്ല. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നു ഇനിയും എന്തോക്കെയൊ വെട്ടിപിടിക്കാനുണ്ട് എന്നു തോന്നിപ്പിക്കുന്ന നല്ല നിമിഷങ്ങൾ. നിങ്ങളുടെ സുഹ്റുത്ത് ധനിത്ത് നിങ്ങളൊടു കടപ്പെട്ടിരിക്കുന്നു….ഒരായിരം നന്ദി…..
WHEN BIRTHDAY REACHED. PICTURES TAKEN ON 13-APRIL-2011, 12:00AM
BIRTHDAY EVE CELEBRATION. 13-APRIL-2011, 9:30PM - K F C, KARAMA
വൈകുന്നേരം ബർത്ത്ഡേ പാർട്ടിക്ക് സുഹ്രുത്തുക്കളായ നജുമൽ, ബൈജീഷ്, ഷാനു എന്നിവരെ വിളിച്ചിരുന്നു. നജുമലിനും, ബൈജീഷിനും ജൊലി തിരക്കു കാരണം എത്താൻ സാധിച്ചില്ല. പിന്നെ നമ്മുടെ സിറാജുക്ക ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ആകെ എട്ടു പേർ കൂടി കരാമയിലെ കേ എഫ് സി റെസ്റ്റോറൻറിൽ പോയി ഭക്ഷണം കഴിച്ചു. എല്ലാരും കൂടി ഒത്തുചെർന്നപ്പൊൾ ഒരു സൌഹ്രുദ കൂട്ടായ്മ ഉണ്ടായിരുന്നു. ആ ഊഷ്മളതയിൽ മുങ്ങി ഓർമ്മയിൽ കാത്തുവെക്കാനുള്ള ഒരു നല്ല സായാഹ്നം പിറവിയെടുത്തു.
റഹി, സിറാജ്ക്ക, സിറാജ്, ഞാൻ, നയാഫ്, അനീഷ്, നിഫിൻ, ഷാനു.
Subscribe to:
Posts (Atom)


















- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact