Monday, September 26, 2022 0 C O M M E N T S

Post Reach

 ഒരു അറബിയുടെ മഹാ മനസ്കതയെ പറ്റി എഴുതിയ പോസ്റ്റ്‌ ആണ് ഇത് വരെയുള്ളതിൽ വെച്ച് MOST POPULAR POST.

366 people saw the post in one week. Thank you all !!
0 C O M M E N T S

Page Likes

 Now got 150 page likes !!!!

Special thanks to Arun !!!
Thank you all!!!
0 C O M M E N T S

Page Likes

 Page Likes crossed DOUBLE CENTURY...

A BIG HUG to my bro ARUN PRAKASH...
Thanks to everyone who supported in giving a PAGE LIKE..
Lets Party....!!!!!
0 C O M M E N T S

വീണ്ടും ചില പായാരങ്ങൾ

 വീണ്ടും ചില പായാരങ്ങൾ

======================
ബന്ധങ്ങളുടെ അർത്ഥവും ആഴവും അറിയണമെങ്കിൽ ഒരു പ്രവാസി ആയാൽ മതി. നാട്ടിൽ പരസ്പരം കണ്ടാൽ ഒന്ന് ചിരിക്കാൻ മടിക്കുന്നവർ കൂടി ഇവിടെ എത്തിയാൽ ആത്മാർഥമായി ചിരിക്കുന്നു, സംസാരിക്കുന്നു, പെരുമാറുന്നു. നാടിനെ സ്വപ്നം കണ്ടു ജീവിച്ച് ആണ്ടിലൊരിക്കൽ പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ ലഗെജിലൊതുക്കി വരുമ്പോൾ പ്രവാസിക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ഒരു മറു വശം ചിന്തിക്കാൻ കുറെ നാളുകൾക്കു ശേഷം ഇന്ന് നേരിൽ കണ്ട ഒരു പ്രവാസി സുഹൃത്തിന്റെ സംസാരം പ്രേരണയായി.
"എന്നാ വന്നത്?" ആദ്യത്തെ ചോദ്യം. "എന്നാ മടങ്ങുന്നത്?" രണ്ടാമത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലെ ദൈർഘ്യക്കുറവിലൊതുങ്ങുന്നു ഭൂരിഭാഗം നാട്ടുകാരുടെയും തൽപര ലക്‌ഷ്യം. ആണ്ടുകൾ കഴിഞ്ഞു നാട് കാണുന്നതിന്റെ സന്തോഷം മങ്ങാൻ ഇത്തരം കുറച്ച് ചോദ്യങ്ങൾ ധാരാളം. സൗഹൃദക്കൂട്ടങ്ങൾക്ക് വിദേശ കുപ്പിയായും ചെറു സമ്മാനങ്ങളായും സ്നേഹം കൈ മാറുമ്പോൾ അവർ തിരിച്ചു എന്ത് തരുന്നു എന്ന് മനസ്സിൽ ചോദിച്ചു പോകുന്നു. എത്ര പേർ ഏറ്റവും ചെറിയ രീതിയിലെങ്കിലും തിരിച്ച് സൽക്കരിക്കുന്നുണ്ട് ? ഒരു മധുര കഷണമായിട്ടെങ്കിലും? എന്നിട്ടും പരിഭവങ്ങൾ സ്ഥായിയായി മനസ്സിൽ വെക്കാതെ മടക്ക വിമാനം കയറുമ്പോൾ വേദനയിലും ചിരിക്കാൻ ഒരു പിടി നല്ല അനുഭവങ്ങൾ പ്രവാസി നെഞ്ചോടു ചേർത്തിട്ടുണ്ടാവും. വീണ്ടും തനിയാവർത്തനങ്ങൾ....
കാര്യങ്ങളുടെ ഗൌരവം മനസിലാക്കാതെ വലിയ വർത്തമാനം പറയുന്ന അവനെയൊക്കെ ഇങ്ങോട്ട് കൊണ്ട് വരണം, എന്നാലെ ജീവിതം പടിക്കുള്ളൂവെന്നു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. പതിരില്ലാത്ത കുറെ കാര്യങ്ങളാണ് അവൻ സംസാരിച്ചത്.
സൂര്യനണയുവാൻ സമയമായി, എനിക്ക് താമസ സ്ഥലത്തേക്ക് മടങ്ങുവാനും..
0 C O M M E N T S

Nirbhaya

 2013 ലെ ശുഭകരമായ വാർത്തകളിലൊന്ന് ഇന്ന് കേട്ടു. രാജ്യത്തിനാകാമാനം അപമാനകരമായ ഡൽഹി കൂട്ട മാനഭംഗ കേസിലെ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു കൊണ്ടുള്ള വിധി ഇന്നാണുണ്ടായത്. നിസ്സഹായയായ ഒരു പെണ്കുട്ടിയെ ദയയുടെ നേരിയ കണിക പോലുമില്ലാതെ പിച്ചി ചീന്തി മൃതപ്രായയാക്കി മരണത്തിലേക്ക് നിഷ്ടൂരമായി തള്ളി വിട്ട മനുഷ്യരെന്നു വിളിക്കാൻ അറയ്ക്കുന്ന ഇവർക്ക് കൊടുക്കാൻ മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയുമില്ല. ഒരു നിമിഷം കൊണ്ട് നടക്കുന്ന തൂക്കുകയർ മരണത്തെക്കാൾ ഇഞ്ചിഞ്ചായി ചതച്ചരച്ചു കൊല്ലുകയാണ് ഇവനെയൊക്കെ വേണ്ടത്. മാതൃകാപരമായ ഇത്തരം ശിക്ഷകൾ നൽകിയാൽ സ്ത്രീകളുടെ മടിക്കുത്തഴിക്കാൻ ഇനിയൊരു നരാധമൻ ഒന്ന് മടിക്കും. ജയിലിൽ സർക്കാർ ചിലവിൽ തീറ്റി പോറ്റി നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഈ നാല് പേരുടെയും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കി കാണാൻ ഏതൊരു സാമാന്യ വ്യക്തിയെയും പോലെ ഈയുള്ളവൻ ആഗ്രഹിക്കുന്നു.

ഒരു പൗരനായി ഇങ്ങനെയൊരു കാലഘട്ടത്തിനു സാക്ഷിയായി കടന്നു പോകേണ്ടി വന്നതിൽ സ്വയം ലജ്ജിക്കുന്നു. വീര്യം കൂടിയ മറ്റൊരു വാർത്ത വരുന്നതോടു കൂടി വിസ്മൃതിയിലാകപെടാൻ ഇടയാകാതിരിക്കട്ടെ ഭാരതാംബയെ കളങ്കിതയാക്കിയ ഈ കറുത്ത അദ്ധ്യായം.
ജീവനും ജീവിതവും തല്ലിക്കെടുത്തപ്പെട്ട ആ പെണ്കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു...
0 C O M M E N T S

Onam 2013

 തുമ്പയും മുക്കുറ്റിയും പേരറിയാത്ത കുറെ പൂക്കളുമെല്ലാം പൂക്കൂടയിൽ മത്സരിച്ച് നിറച്ച് ഓണപ്പൂക്കളം തീർത്തിരുന്നൊരു മധുരമായ ബാല്യകാലം ഓർമയിൽ നിറയുന്നു. കള്ളവും ചതിവുമില്ലാത്തൊരു പഴയ കാലത്തെ മഹാബലി രാജാവ് നമ്മളെ കാണാൻ വരുന്നു എന്നൊരു ഐതിഹ്യത്താൽ ആഘോഷിക്കപ്പെടുന്ന പൊന്നിൻ തിരുവോണം. ഇന്നത്തെ നാടിന്റെ അവസ്ഥ കാണുമ്പോൾ മഹാബലിക്കു ഇനിയൊരിക്കലും വരാൻ തോന്നിയെന്ന് വരില്ല. അഴിമതിയും, അക്രമവും, അനീതിയും, അനിയന്ത്രിതമായ വിലക്കയറ്റവും, കൊള്ളയും, കൊലപാതകങ്ങളും, ഭവനഭേദങ്ങളും, മോഷണങ്ങളുമെല്ലം നിറഞ്ഞു നിൽക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിൽ. എല്ലാം ഭരണാധികാര വർഗത്തിന്റെ പിടിപ്പുകേടു കൊണ്ടും, പ്രതികരണ ശേഷി നഷ്ടപ്പെട്ട പ്രജകളെ കൊണ്ടും ഉണ്ടായി തീർന്ന അവസ്ഥയാണ്.

എങ്കിലും ഓണം മലയാളിയുടെ ഏറ്റവും വലിയ ഗൃഹാതുരതയാണ്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും വീട്ടിലേക്കു ഓടി വന്നു എല്ലാവരോടും കൂടി ഒന്നിച്ചു കൂടി ആഘോഷിക്കാൻ മനസ്സ് കൊതിക്കുന്ന ഉത്സവകാലം. വീട്ടിൽ ഒരു ഓണത്തിന് ഞാൻ ഉണ്ടായിട്ട് നാല് വർഷമായി. മനസ്സിലെ മരുഭൂമിയിൽ വിരുന്നു വരുന്ന മധുരസ്മരണകളുടെ പൂക്കാലത്തെ വരവേൽക്കാനെ ഇവിടിരുന്നു സാധിക്കു.
എല്ലാവർക്കും ഐശ്വര്യത്താലും, നന്മകളാലും സമൃദ്ധമായ പോന്നോണാശംസകൾ നേരുന്നു...
----ധനിത്ത് പ്രകാശ്
0 C O M M E N T S

A FRIDAY....

 A FRIDAY....

വെള്ളിയാഴ്ച്ചയുടെ ആലസ്യത്തിൽ വൈകിയെണീറ്റപ്പോൾ ആദ്യം കണ്ട പത്ര വാർത്തകളിലൊന്ന് മനസ്സ് വിഷമിപ്പിച്ചു. തൂത്തുക്കുടിയിലെ കോളേജിൽ നടന്ന ഗുരുഹത്യയെന്ന മഹാപാപത്തെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. പാപക്കറയേറ്റ ആ മൂന്നു വിദ്യാർത്ഥികൾക്കും തക്കതായ ശിക്ഷ, കാലതാമസം കൂടാതെ ലഭിക്കുവാൻ ആഗ്രഹിച്ചു പോവുന്നു.
കുറച്ചു ദിവസത്തെ ആവശ്യങ്ങൾക്കായി നാട്ടിൽ പോകുന്ന ഉറ്റ സുഹൃത്ത് സമീറിനെ എയർപോർട്ട് ടെർമിനൽ വണ്ണിൽ യാത്രയാക്കി കുൽക്കർണ്ണിയുടെ കാറിൽ അവൻറെ അരോചകമായ കത്തി കത്തി കേട്ട് കഷായം കുടിച്ച മുഖവുമായി തിരിച്ച് താമസ സ്ഥലത്തെത്തി. സന്ധ്യയായിരിക്കുന്നു. ഒന്ന് റിലാക്സ് ചെയ്യാൻ പിന്നെ പുറത്തിറങ്ങി. ദുബായ് ക്രീക്കിലേക്ക്. സുഹൃത്ത് ബയ്ജേഷും എത്തിചേർന്നു.
ചൂട് കുറഞ്ഞ ഏറ്റവും മനോഹരമായ ഒരു അന്തരീക്ഷമായിരുന്നു അപ്പോൾ അവിടെ. സുഖശീതളമായി കാറ്റ് സദാ അടിച്ചു കൊണ്ടിരിക്കുന്നു. അങ്ങേക്കരയിലെ കെട്ടിടങ്ങളുടെ വർണ്ണവെളിച്ചം വെള്ളത്തിൽ പ്രതിഫലിക്കുന്നു. പരമ്പരാഗത അബ്രകൾ ശബ്ദമുണ്ടാക്കി ഇട തടവില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകളെയും വഹിച്ചു ദീപ പ്രഭ ചൊരിഞ്ഞു കൊണ്ട് പല വലിപ്പത്തിലുള്ള നൌകകളും കടന്നു പോകുന്നു. (DHOW CRUISE). സഞ്ചരിക്കുന്ന തീൻമേശകൾ!!! പടവുകളിൽ കാറ്റേറ്റ് ഈ കാഴ്ചകളും കണ്ടിരിക്കുമ്പോൾ ആ രാത്രി മുഴുവൻ അവിടെ തന്നെ ചിലവഴിക്കാൻ തോന്നി. ബയ്ജേഷും ഞാനും കട്ടക്ക് കട്ടക്ക് കത്തി വെച്ച് അന്തരീക്ഷം നോക്കാതെയുള്ള എൻറെ അട്ടഹാസച്ചിരി മുഴങ്ങുന്ന സമയത്താണ് ഒരു പഴയ സുഹൃത്തായ സുജിത്തിന്റെ ചാറ്റ് മെസേജ് വന്നത്.
അഞ്ചു വർഷം മുന്പ് "സുഭിക്ഷ" എന്ന സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന ആളാണ്‌. നേരിൽ കണ്ടിട്ട് വർഷങ്ങളായി. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന അവൻ അവധിക്കു നാട്ടിൽ എത്തിയതാണ്. പഴയ കുറെ ഫോട്ടോകൾ നാളെ അയച്ചു തരാമെന്നാണ് ചാത്തന്റെ (സുജിത്ത്) മെസേജ്. വലിയ സന്തോഷം തോന്നി. പിന്നെ പരസ്പരം ഓർമ്മകൾ അയവിറക്കി. ആദ്യം അവനു എന്റെ ബൈക്ക് ഇപ്പോഴുമുണ്ടോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതിൽ ഒരു പാട് കാതങ്ങൾ കറങ്ങിയടിച്ചിട്ടുള്ളതാണ്. കള്ള് കുടിച്ചു ഫിറ്റായി അവൻ ആ ബൈക്ക് തള്ളിയിട്ടിട്ടുമുണ്ട്. പിന്നെ ഷോർണൂർ വരിക്കാശേരി മനയിൽ ഒരു ഹർത്താൽ ദിവസം പോയ അനുഭവങ്ങൾ. ബൈക്ക് പോലും തടഞ്ഞ ഹർത്താൽ അനുകൂലികളിൽ നിന്ന് രക്ഷപെടാൻ ദിക്ക് പോലും അറിയാതെ ഏതൊക്കെയോ കുണ്ടാമണ്ടി വഴികളിലൂടെ പാഞ്ഞ് കിതച്ചെത്തിയ യാത്രകൾ. തട്ട് കട വിശേഷങ്ങൾ. മഞ്ഞു മൂടിയ വഴികളിലൂടെ ഷോപ്പ് അടച്ച ശേഷമുള്ള മടക്ക യാത്രകൾ. വാടകക്കെടുത്ത് താമസിച്ചിരുന്ന വീട്ടിൽ നട്ട പാതിരക്ക് ചുമ്മാ അനുഭവപെട്ട "പ്രേത ശല്യങ്ങൾ "!! ഷോപ്പ് പൂട്ടിക്കാൻ സംഘടിച്ചെത്തിയ ജാഥാപ്രകടന കാഴ്ചകൾ. മോഷ്ട്ടിച്ച ക്രെഡിറ്റ് കാർഡുമായി ഒരു ലക്ഷം രൂപയോളം വിലക്ക് സാധനങ്ങൾ വാങ്ങി കൊണ്ട് പോയ ഒരു ഫ്രോഡ് കസ്റ്റമറെ കുറിച്ചുള്ള ഓർമ്മകൾ. മടുപ്പിക്കുന്ന സെയിലിൽ നിന്ന് മുങ്ങി നടത്തുന്ന ഉച്ചയുറക്കങ്ങൾ. അങ്ങനെ കുറെ പഴയ ഓർമ്മകൾ പങ്കു വെച്ചു. 'ഹാ...അതൊരു പഴയ കാലം..." എന്നൊരു നെടുവീർപ്പുമായി ചാത്തന്റെ ചാറ്റ് അവസാനിച്ചു. സുഖദമായ അന്തരീക്ഷത്തിൽ കുറെ ഓർമ്മ പുഷ്പങ്ങൾ സുഗന്ധപൂരിതമായി വിരിയിക്കാൻ അവനൊരു നിമിത്തമായെത്തിയതിൽ വളരെ സന്തോഷം തോന്നി.
നേരം അതിക്രമിച്ചതിനാൽ ക്രീക്കിൽ നിന്ന് വിട വാങ്ങി തിരിച്ചു നടക്കുമ്പോൾ എയർപോർട്ടിൽ നിന്നും സമീറിന്റെ മെസേജ്. "OK POPAT...BYE..HAVE A NICE JOURNEY TO OMAN..." അതൊരു യാത്രാമൊഴിയുടെ തുള്ളികളാണെങ്കിലും അതിൽ എവിടെയൊക്കെയോ സന്തോഷ കടൽത്തിര അലയടിപ്പിക്കുന്നുണ്ട്. ഏറ്റവും വിലമതിക്കാനാവാത്തതെന്തോ അതിനെ ഏറ്റവും നല്ല സൌഹൃദങ്ങളെന്നു ഞാൻ വിളിക്കുന്നു. ചിപ്പിക്കുള്ളിലെ പ്രകാശം പൊഴിക്കുന്ന അമൂല്യമായൊരു മുത്തു പോലെ പ്രകാശം പൊഴിക്കുന്ന നല്ല സൌഹൃദങ്ങൾ....
ഒരു വിഷമ വാർത്തയിൽ തുടങ്ങി, ഏറ്റവും നല്ലൊരു സായന്തനം സമ്മാനിച്ച് ഒരു വെള്ളിയാഴ്ച അവസാനിക്കുകയാണ്. ശുഭ രാത്രി...
0 C O M M E N T S

Sachin

 ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം ഇതിഹാസ താരം സച്ചിന് സമ്മാനിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കരിയറിലെ അവസാന മത്സരവും കഴിഞ്ഞു വിട വാങ്ങിയ ആ മഹാ താരത്തിനു തീർത്തും അർഹമായ അംഗീകാരമാണിത് .

നന്ദി സച്ചിൻ. ക്രിക്കറ്റ്‌ കളി എന്താണെന്ന് മനസിലാക്കാനും, കളിക്കാനും പ്രേരിപ്പിച്ച ബാല്യം തന്നതിന്... തീ പാറുന്ന ഷോട്ടുകൾ പായിക്കുമ്പോൾ ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ്‌ തുള്ളി ചാടാൻ കാരണമായതിന്....ഔട്ട്‌ ആവുമ്പോൾ ആര്ദ്രമാവുന്ന മിഴികളോടെ മൂകമാവാൻ തോന്നുന്ന വികാരമായതിനു....കായിക ഭൂപടത്തിൽ ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയതിന് ...സർവ്വോപരി, മാതൃകയാക്കാൻ പറ്റിയ ഒരു നല്ല വ്യക്തിത്വമായതിൽ ....
GOOD BYE SACHIN. WE WILL MISS U !!!
 
;