Monday, September 26, 2022

Nirbhaya

 2013 ലെ ശുഭകരമായ വാർത്തകളിലൊന്ന് ഇന്ന് കേട്ടു. രാജ്യത്തിനാകാമാനം അപമാനകരമായ ഡൽഹി കൂട്ട മാനഭംഗ കേസിലെ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു കൊണ്ടുള്ള വിധി ഇന്നാണുണ്ടായത്. നിസ്സഹായയായ ഒരു പെണ്കുട്ടിയെ ദയയുടെ നേരിയ കണിക പോലുമില്ലാതെ പിച്ചി ചീന്തി മൃതപ്രായയാക്കി മരണത്തിലേക്ക് നിഷ്ടൂരമായി തള്ളി വിട്ട മനുഷ്യരെന്നു വിളിക്കാൻ അറയ്ക്കുന്ന ഇവർക്ക് കൊടുക്കാൻ മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയുമില്ല. ഒരു നിമിഷം കൊണ്ട് നടക്കുന്ന തൂക്കുകയർ മരണത്തെക്കാൾ ഇഞ്ചിഞ്ചായി ചതച്ചരച്ചു കൊല്ലുകയാണ് ഇവനെയൊക്കെ വേണ്ടത്. മാതൃകാപരമായ ഇത്തരം ശിക്ഷകൾ നൽകിയാൽ സ്ത്രീകളുടെ മടിക്കുത്തഴിക്കാൻ ഇനിയൊരു നരാധമൻ ഒന്ന് മടിക്കും. ജയിലിൽ സർക്കാർ ചിലവിൽ തീറ്റി പോറ്റി നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഈ നാല് പേരുടെയും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കി കാണാൻ ഏതൊരു സാമാന്യ വ്യക്തിയെയും പോലെ ഈയുള്ളവൻ ആഗ്രഹിക്കുന്നു.

ഒരു പൗരനായി ഇങ്ങനെയൊരു കാലഘട്ടത്തിനു സാക്ഷിയായി കടന്നു പോകേണ്ടി വന്നതിൽ സ്വയം ലജ്ജിക്കുന്നു. വീര്യം കൂടിയ മറ്റൊരു വാർത്ത വരുന്നതോടു കൂടി വിസ്മൃതിയിലാകപെടാൻ ഇടയാകാതിരിക്കട്ടെ ഭാരതാംബയെ കളങ്കിതയാക്കിയ ഈ കറുത്ത അദ്ധ്യായം.
ജീവനും ജീവിതവും തല്ലിക്കെടുത്തപ്പെട്ട ആ പെണ്കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു...

0 C O M M E N T S:

Post a Comment

കമന്റ്‌ ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...

 
;