ഒന്നര വർഷായി ദേ ഈ ഇട്ടാ വട്ടത്തിലൂടെ നടന്നിട്ട് . മ്മടെ ത്രിശ്ശൂര് റൌണ്ടേ. ഓർമകളുടെ അസുഖം ഉള്ളതോണ്ട് ഈ റൗണ്ടിൽ ഒന്ന് കാലെടുത്ത് വെക്കേണ്ട താമസം അവ വന്ന് പൊതിയും. ഇത് മ്മടെ സ്വന്തം ജില്ലയോന്ന്വല്ല. ന്നാലും നമ്മക്കിഷ്ടള്ള ബന്ധു വീടുകളിൽ പോവുമ്പോ ള്ള ഒരു സുഖല്യെ, അതാണിവിടെയെത്തുമ്പോ കിട്ട്വ. പണ്ട് ചെറ്യേ കുട്ട്യാവുമ്പോ ഇവിടുത്തെ മൃഗശാല്യൊക്കെ കാണിക്കാൻ കൊണ്ട് വന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാ . പിന്നെ ഇത്തിരി വല്യേ ആളായി മൂന്നു വർഷത്തെ ബിരുദ പഠനം ഇവിടുത്തെ സെൻറ് തോമസ് കോളേജിലായിരുന്നു. അത്രേം വർഷം കൊണ്ട് തൃശ്ശൂരിനേം തൃശ്ശൂരുകാരേം പറ്റി നല്ല ഐഡിയ കിട്ടി. ഇന്നും അവിടെയെത്തുമ്പോ "ഡേയ് ഗഡീ ഞാൻ ഇവിടെത്തീണ്ട് " ന്ന് പറയുമ്പോ കേൾക്കാനും കാണാനുമുള്ള മനസ്സ് കാണിക്കുന്ന ഒരു പിടി നല്ല സൗഹൃദങ്ങൾ ഇപ്പൊഴൂണ്ട് . സൗഹൃദം പോലെ പ്രണയം തളിർത്തുലഞ്ഞതും ഈ സാംസ്കാരിക തലസ്ഥാനത്ത് തന്നെ. കഥകളും ഓർമകളും ഒരു പാട് പേറി ഈ നാടിൻറെ ഹൃദയമായ വടക്കുന്നാഥനു മുന്നിൽ ആൽത്തറയിലെ കാറ്റെറ്റ് കണ്ണടച്ചിരിക്കുമ്പോൾ അമ്മയുടെ മടിത്തട്ട് പോലെ ഒരു സുരക്ഷിതത്വം അനുഭവപെടുന്നു. മനസിനെ മഥിക്കുന്ന ആശങ്കകൾ കുറച്ച് നേരത്തേക്കെങ്കിലും ദൂരെ മാറി നിൽക്കുന്നു. ഇത് മ്മടെ സ്വന്തം ശ്ശൂര്....
Subscribe to:
Post Comments (Atom)
0 C O M M E N T S:
Post a Comment
കമന്റ് ഒരു വെളിച്ചമാണ്. തിരുത്താനും മുന്നോട്ട് നീങ്ങാനും.
ആ വെളിച്ചം തരുമല്ലോ...